Friday, March 19, 2010

ഓനും സുഖം, ഓലിക്കും സുഖം, പുല്ലു മൊല്ലയ്ക്ക് മാത്രം അസുഖം

  പച്ച എണ്ണയിലോടുന്ന കേരളത്തിലെ മുഖ്യ പുരോഗമന പ്രസിദ്ധീകരണങ്ങള്‍ക്കും  സക്കറിയ മിശിഹയ്ക്കും ബ്ലോഗിലെ വടക്കന്‍ ശൈലിക്കാരായ ചെറുകിട  പുരോഗമന വ്യാപാരികള്‍ക്കും ഈ  വിഷയത്തിലുള്ള അഭിപ്രായമറിയാന്‍ ഏറെയുണ്ട് ആകാംക്ഷ . ആ പഴയ ശുഷ്കാന്തി ഈ കാര്യത്തില്‍ കാണുമോ ആവോ? ദുബായ് പര്യടനങ്ങള്‍ യഥേഷ്ടം വേണം  (മാസികക്കുള്ള
മണി ഓര്‍ഡര്‍ നിക്കയും അരുത് ). അതെ, അതുകൊണ്ട് ഷോപ്പിംഗ്‌ ഫെസ്ടിവലിനിടക്കുള്ള   സമയം നാട്ടിലെ മൃഗീയമായ അനാചാരങ്ങള്‍ക്കെതിരെ ആഞ്ഞാഞ്ഞടിച്ചു ചിലവഴിക്കാം. ഇടതന്മാര്‍ വെറും എമ്പോക്കികളല്ലേ, അക്കരെപ്പച്ച മൃഷ്ടാന്നം...

"അശ്ളീല സന്ദേശങ്ങള്‍ ഇസ്ളാമിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ഭര്‍ത്താവ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു."  - ഒരു ശ്ലീലന്‍ ചുണക്കുട്ടി! അവന്‍ സ്വന്തം കിടപ്പുമുറിയിലും കുളിമുറിയിലും നിന്നും, ഇരുന്നും, കിടന്നും, നടന്നും, ഇസ്ലാമിനെ കീര്‍ത്തിപ്പെടുത്തിയതിനു വല്ല കയ്യോ കണക്കോ മറ്റോ ഉണ്ടോന്നെ !???


ദുബായില്‍ മൂന്ന്‌ ഇന്ത്യക്കാര്‍ക്ക്‌ മൂന്നുമാസം തടവ്‌

ദുബായ്‌: അശ്‌ളീല എസ്‌.എം.എസ്‌. കൈമാറ്റത്തിന്റെ പേരില്‍ യു.എ.ഇയുടെ എമിറേറ്റ്‌സ് എയര്‍ലൈന്‍സിലെ രണ്ടു ജീവനക്കാരടക്കം മൂന്ന്‌ ഇന്ത്യക്കാര്‍ക്കു മൂന്നു മാസം തടവ്‌. നാല്‍പ്പത്തിരണ്ടുകാരിയായ ഫ്‌ളൈറ്റ്‌ അറ്റന്‍ഡന്റും നാല്‍പ്പത്തിരണ്ടുകാരനായ കാബിന്‍ സര്‍വീസ്‌ സൂപ്പര്‍വൈസറുമാണു 'പാപം ചെയ്യാനുള്ള പ്രേരണയോടെ' എസ്‌.എം.എസുകള്‍ അയച്ചതായി കണ്ടെത്തിയിരിക്കുന്നത്‌. ഫ്‌ളൈറ്റ്‌ അറ്റന്‍ഡന്റിന്റെ ഇരുപത്തിയഞ്ചു വയസുള്ള സഹോദരിക്കും വിശ്വാസവഞ്ചനാക്കുറ്റത്തിനു തടവുണ്ട്‌. മൂവരുടേയും പേരുകള്‍ പുറത്തുവിട്ടിട്ടില്ല.


സൂപ്പര്‍വൈസറുമായി അറ്റന്‍ഡന്റിന്‌ അസാന്മാര്‍ഗിക ബന്ധമുണ്ടെന്നാരോപിച്ചു കഴിഞ്ഞ മാര്‍ച്ചില്‍ ഭര്‍ത്താവ്‌ കോടതിയെ സമീപിക്കുകയായിരുന്നു. വിവാഹമോചനത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെ തെളിവിനായി കോടതി ടെലികമ്യൂണിക്കേഷന്‍സ്‌ കമ്പനിയായ 'എത്തിസലാറ്റി'നെ ആശ്രയിച്ചു. അറ്റന്‍ഡന്റ്‌ അയച്ച എസ്‌.എം.എസുകളുടെ പകര്‍പ്പു ഹാജരാക്കാനാണു കോടതി 'എത്തിസലാറ്റി'നോടു നിര്‍ദേശിച്ചത്‌.

കഴിഞ്ഞ ഒക്‌ടോബറില്‍ 'എത്തിസലാറ്റ്‌' പകര്‍പ്പുകള്‍ നല്‍കി. അഞ്ചുമാസങ്ങള്‍ക്കു ശേഷം ഈ എസ്‌.എം.എസുകള്‍ ഇസ്ലാമിനു തന്നെ അപമാനകരമാണെന്ന്‌ ആരോപിച്ചു ഭര്‍ത്താവ്‌ ഭാര്യക്കെതിരേ ക്രിമിനല്‍ പരാതി നല്‍കുകയായിരുന്നു.

ആറുമാസത്തെ തടവിനു ശേഷം സൂപ്പര്‍വൈസറേയും അറ്റന്‍ഡന്റിനേയും നാടുകടത്താനാണു ദുബായ്‌ കോടതി വിധിച്ചത്‌. അറ്റന്‍ഡന്റിന്റെ സഹോദരിക്കു മൂന്നു മാസം തടവും നാടുകടത്തലും ശിക്ഷ വിധിച്ചു. എന്നാല്‍, മൂവരുടേയും ശിക്ഷ മൂന്നു മാസമായി കുറയ്‌ക്കാന്‍ അപ്പീല്‍കോടതി തീരുമാനിച്ചു. അറ്റന്‍ഡന്റിനു സൂപ്പര്‍വൈസറുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു എന്നതിനു മതിയായ തെളിവു ലഭിച്ചിട്ടില്ലെന്ന്‌ അപ്പീല്‍കോടതി നിരീക്ഷിച്ചു.

Friday, March 5, 2010

മുസ്ലി പവേര്‍‍ഡ് സ്വാമികള്‍: ഒരു തുടര്‍ക്കഥ

മക്കളെ‌, നിങ്ങള്‍ക്കറിയില്ലെന്റെ ജാതകം
സത്-സംഗത്തിനും ബലാത്സംഗത്തിനുമിടയിലൂ-
ടാര്‍ത്തനാദം പോലെ പായുന്ന ജീവിതം.



പ്രിയ ബാലചന്ദ്രന്‍ ചുള്ളിക്കാടിനോടു മാപ്പ്.

Monday, February 8, 2010

ഒരു കഥാലേഖനം , ഒരു ലേഖനം

കഥ
കല്‍ക്കത്താ തിസീസിനെത്തുടര്‍ന്ന് ഇന്ത്യയില്‍ കമ്മ്യൂണിസ്റ്പാര്‍ട്ടി നിരോധിക്കപ്പെട്ട കാലം. നേതാക്കന്മാരെല്ലാം ഒളിവില്‍ പോയി. ചിലര്‍ കാട്ടില്‍, ചിലര്‍ നാട്ടില്‍, ചിലര്‍ നഗരത്തില്‍, ചിലര്‍ കടലില്‍,ചിലര്‍ ആകാശത്തില്‍. മുക്കുവരായും മന്ത്രവാദികളായും മുറിവൈദ്യന്മാരായും കവികളായും കാമുകരായും അവര്‍ ഒളിപ്രവര്‍ത്തനങ്ങളില്‍ മുഴുകി.

ഉത്തരകേരളത്തിലെ ഒരു ഗ്രാമവും പഴയ ഒരു ഇല്ലത്തിന്റെ മൂന്നാംനിലയുമാണ് സഖാവ് ഇ.എം.എസ്. നമ്പൂതിരിപ്പാട് തന്റെ ഒളിവ് ജീവിതത്തിനായി തിരഞ്ഞെടുത്തത്. ഈ വിവരം എങ്ങനെയോ അറിഞ്ഞ് ഒരുദിവസം ഉച്ചയോടെ ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ പൊലീസും പട്ടാളവും ഇല്ലവും ഗ്രാമവും വളഞ്ഞു...

മൂന്നാംനിലയുടെ മട്ടുപ്പാവില്‍ വായനയില്‍ ലയിച്ചിരിക്കുന്ന സഖാവ് നമ്പൂതിരിപ്പാടിനെ പൊലീസ് മേധാവി ബൈനോക്കുലറിലൂടെ കണ്ടു. "മിസ്റ്റര്‍ നമ്പൂതിരിപ്പാട് താങ്കള്‍ പൊലീസിന്റെ വലയില്‍ അകപ്പെട്ടിരിക്കുന്നു. കീഴടങ്ങുക മാത്രമാണ് താങ്കള്‍ക്ക് രക്ഷ". മേധാവി മൂന്നുവട്ടം ലൌഡ്സ്പീക്കറിലൂടെ വിളിച്ചു പറഞ്ഞു.

ഒരനക്കവും കേള്‍ക്കാതായപ്പോള്‍ പൊലീസും പട്ടാളവും ഇല്ലത്തിന്റെ അകത്തുകടന്നു. മൂന്നാം നിലയുടെ മട്ടുപ്പാവില്‍ ഒരു ചാരുകസേരയില്‍ കിടന്ന് ഇ.എം.എസ് വായിക്കുകയായിരുന്നു. പൊലീസുകാരെ കണ്ടയുടന്‍ സഖാവ് പുസ്തകം താഴെവച്ച്   തൊഴുതു. പെട്ടെന്ന് ഒരു ഓന്ത് അതിലെ ഓടിപ്പോകുന്നത് പൊലീസുകാര്‍ കണ്ടു. ഓന്തിനെ അതിന്റെ പാട്ടിനുവിട്ട് അവര്‍ ഇ.എം.എസ്സിന്റെ നേരെ തോക്കുകള്‍ ചൂണ്ടി. പക്ഷേ, സഖാവിനെ കാണാനില്ലായിരുന്നു. പുസ്തകവും കസേരയും അവിടത്തന്നെയുണ്ടായിരുന്നു.

മട്ടുപ്പാവിന്റെ ഇരുമ്പഴികള്‍ കയറി മറിഞ്ഞ് ഓന്ത് അപ്പോഴേക്കും ഓട്ടിന്‍പുറത്തെത്തിയിരുന്നു. അവിടെനിന്ന് അത് തലയുയര്‍ത്തി പൊലീസുകാരെ തിരിഞ്ഞുനോക്കി. ഓന്തിന്റെ നിറം ചുകപ്പാകുന്നത് കണ്ടപ്പോള്‍ പൊലീസ് മേധാവി ജില്ലാകലക്ടറോട് ചോദിച്ചു "ഒടിയന്‍ ഓന്ത് ചോര കുടിക്കുമോ സാര്‍"

ലേഖനം

ഒട്ടും സ്വാര്‍ത്ഥതയില്ലാതെ രാജ്യനന്മയ്ക്കുവേണ്ടി താന്‍ ചെയ്തതെല്ലാം പിഴവായിരുന്നു എന്ന് തിരിച്ചറിഞ്ഞ ഈഡിപ്പസ് ആ തെറ്റുകള്‍ ഏ റ്റുപറയുക മാത്ര മല്ല ചെയ്തത്. തന്റെ വികലമായ കാഴ്ചയ്ക്ക് പ്രായശ്ചിത്തമെന്നോണം സ്വന്തം കണ്ണുകള്‍ കുത്തിപ്പൊട്ടിച്ച്  നല്ലവനായ ആ രാജാവ് സ്വരാജ്യം തന്നെ ഉപേക്ഷിച്ച് പോയി. സത്യം കാണാന്‍ ആ പഴയ കണ്ണുകള്‍ അപര്യാപ്തമാണെന്നും ഇനിയങ്ങോട്ടുള്ള യാത്രയ്ക്ക് പുതിയ കണ്ണുകള്‍ വേണമെന്നുമുള്ള തിരിച്ചറിവാണ് ഈ കണ്ണുകുത്തിപ്പൊട്ടിക്കല്‍.

ഇ.എം.എസ്സോ? തന്റെ പഴയ പല കാഴ്ചകളും വിശ്വാസങ്ങളും അവയെ അടിസ്ഥാനമാക്കിയുള്ള പ്രവൃത്തികളും തെറ്റായിരുന്നുവെന്ന് തിരിച്ചറിയുകയും അവയില്‍ പലതും ഏറ്റുപറയുകയും ചെയ്തു. പക്ഷേ, തുടര്‍ന്നും ആ പഴയ കണ്ണുകളിലൂടെ തന്നെ ലോകത്തെ നോക്കിക്കാണുന്നു. സ്വന്തം കണ്ണുകള്‍ക്ക് പകരം അടുത്തുള്ളവന്റെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കാന്‍ ശ്രമിക്കുന്നു.

Thursday, February 4, 2010

Death and Living

Story 1
Consider the story of the soldier who meets Death at a crossing in the marketplace, and believes he saw him make a menacing gesture in his direction. He rushes to the king's palace and asks the king for his best horse in order that he might flee during the night far from Death, as far as Samarkand. Upon which the king summons Death to the palace and reproaches him for having frightened one of his best servants. ; But Death, astonished, replies: "I didn't mean to frighten him . It was just that I was surprised to see this soldier here, when we had a rendezvous tomorrow in Samarkand. "

Story 2

A little boy asks a fairy to grant him his wishes . The fairy agrees on one condition, that he never think of the colour red in the fox's tail . "Is that all?" he replies offhandedly. And off he goes to find happiness. But what happens? He is unable to rid himself of this fox's tail, which he believed .he had already forgotten. He sees it everywhere, with its red colour, in his thoughts, and in his dreams. Despite all his efforts, he cannot make it disappear. He becomes obsessed with this absurd, insignificant, but tenacious image, augmented by all the spite that comes from not having been able to rid himself of it. Not only do the fairy's promises not come true, but he loses his taste for life. Perhaps he dies without ever having gotten clear of it.